06 മേയ് 2024

തീരത്തെത്താത്ത തിരകള്‍...

                    എന്തൊക്കെയോ ഒരുപാട് എഴുതണമെന്നുണ്ട് . പക്ഷേ ഒന്നിനും സമയം പോരാതെ വരുന്നു. ഒരുപാട് പഠിക്കുവാനുണ്ട്. ഈ കാലമത്രയും പഠിച്ചതിന്റെ കുറിപ്പുകള്‍ എഴുതുവാനുമുണ്ട്. പിന്നെയും പഠിക്കുവാനുണ്ട്. ഈ ശരീരത്തില്‍നിന്നും ശ്വാസം അകലുന്നവരെ, ഞാന്‍ ഒരു ജടമായി ഇഴഞ്ഞുകയറുന്ന പുഴുക്കളോട് പരിഭവം തെല്ലുമില്ലാതെ വിറുങ്ങലിച്ചു കിടക്കുമ്പോള്‍ വരെ എനിക്ക് പഠിക്കുവാനുണ്ട്. അതിനുമപ്പുറം എനിക്ക് പറയുവാനുമുണ്ട്. ശ്വാസങ്ങളിലെ ആശ്വാസവും ആശങ്കകള്‍ ജനിപ്പിച്ച നെടുവീര്‍പ്പുകളും ഒക്കെ പറയുവാനുണ്ട്. ഇരുണ്ടടയാറായ കണ്ണുകളില്‍ തുളുമ്പിവീഴാന്‍ കാത്തുനിന്ന കണ്ണുനീര്‍തുള്ളികള്‍ എന്‍റെ ഓര്‍മകളെകൂടെ മറച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി. ഞാന്‍ നിശയുടെ നിലാവഴികളില്‍ സൂര്യനെ അന്വേഷിച്ചു നടന്നു. പകലിന്‍റെ പ്രഭയില്‍ നക്ഷത്രങ്ങളെ കാണുവാന്‍ തിരഞ്ഞു. വന്നുകണ്ടിട്ടുപോയ തിരകള്‍ ഒന്നും പറഞ്ഞില്ല. അവരുടെ പാട്ടും കേട്ടില്ല. വന്നുതഴുകിപോയ കാറ്റും ഒന്നും മിണ്ടിയില്ല. പോയപ്പോള്‍ എന്നെ കൂടെകൂട്ടിയതുമില്ല. പിന്നെയും പിന്നെയും തീരത്തെ കാണുവാന്‍ കൊതിക്കുന്ന തിരകള്‍ക്കു തീരത്തെ തലോടി മടങ്ങുമ്പോള്‍ ആത്മസുഖം ഉണ്ടായിരിക്കുമോ? തീരത്തുള്ള പൂഴിമണ്ണിനെ കുതിര്‍ത്തു മടങ്ങുവാന്‍ കഴിയാതെ, തന്‍റെ ഇഷ്ടം അറിയിക്കുവാന്‍ കഴിയാതെ കല്ലില്‍ തലതല്ലിതീരുന്ന തിരകള്‍ക്ക് വീണ്ടും ജനിക്കുവാന്‍ കഴിയുമോ? ഒരുവേള അവര്‍ എന്നോടിത് പറഞ്ഞിട്ട് പോയെങ്കിലെന്നു ഞാന്‍ ആശിച്ചിരുന്നു. തിരകളെ തീരം ചൂണ്ടികാട്ടിയ കാറ്റ് എന്നോട് പറഞ്ഞു ഈ കാണുന്ന ഇരുട്ടിന്റെ മറവിൽ ഒരു പാട്ട് ഉണ്ടെന്ന്‌.
                     എന്‍റെ കാലുകള്‍ ഇരുട്ടില്‍ നടക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഒരു പാട്ടുകേട്ടു. ഒരു വാനമ്പാടിയുടെ പാട്ട്. അതിന്‍റെ പാട്ടുകേല്‍ക്കുവാന്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ നടന്നു. പാടികൊണ്ട് പറന്നകലുന്ന അവളുടെ മനസിനുപിന്നാലെ ഞാനും നടന്നു. എനിക്കു മുന്‍പേ എവിടെയോ ചെല്ലുവാന്‍ ഉണ്ടെന്നപോലെ അവള്‍ തിടുക്കത്തില്‍ പറന്നു. പിന്നെ എന്നോട് പരിഭവം ഉണ്ടെന്നപോലെ പാടാതെ ഇരുന്നു. പാടാതെയും പറക്കാതെയും കാലങ്ങൾ കഴിഞ്ഞു. കൂട്ടിയ കൂടുവിട്ടു കിളികൾ പറന്നുപോയി. കാറ്റിന്റെ ചെവിയിൽ ഒരു നിശ്വാസമായ് ആ വാനമ്പാടിയും മറഞ്ഞുപോയ്. തീരത്തണയാത്ത തിരകളെ പുനർജനിപ്പിക്കുവാൻ കാറ്റിന്റെ കയ്യിൽ ഒരു പാട്ടുകൂടി ഉണ്ട്. എന്റെ വാനമ്പാടിയുടെ ശ്വാസം പകർന്ന പാട്ട്. എന്റെ പാട്ട്. പുനർജന്മത്തിൽ തീരത്തടുക്കുന്ന തിരകൾ പൂഴിയോട് പറയുന്നതിൽ ഇപ്പോൾ എന്റെ പാട്ടിന്റെ പ്രണയവുംകൂടി ഉണ്ട്. തീരത്തണയാത്ത തിരകൾ പുനർജന്മത്തിനായി കാത്തിരിക്കുന്നുമുണ്ട്.

പ്രിയ പാട്ടുകാരി, നമുക്കിനിയും ജനിക്കാം. അതുവരെ നമ്മുടെ പാട്ടുകൾ ഞാൻ ഏകനായി പാടാം.

07 ഓഗസ്റ്റ് 2016

ഫേസ്ബുക്ക്‌

ഫേസ്ബുക്ക്‌ പോസ്റ്റുകളും ഫോട്ടോസും കണ്ടപ്പോള്‍ ഓര്‍മയില്‍ വന്ന ഒരുപാടുപേരുടെ വാളിലും ടൈംലൈന്‍ഇലും സ്ക്രോള്‍ ചെയ്തു നേരം കളഞ്ഞു. പിന്നെ ഓര്‍മയില്‍ ഉള്ളവരെ തിരഞ്ഞുനോക്കി കാണാതെ ഞാന്‍ ലോഗ്ഔട്ട്‌ ചെയ്തു.
എന്നു മരിച്ചുപോയവരുടെ കൂട്ടത്തില്‍ നിന്നൊരാള്‍,
ശ്രുതി. 

04 ജൂലൈ 2014

മാവോ പ്രീയപ്പെട്ട മാവോ

                            മാവോ എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളുടെ പ്രീയ സുഹൃത്തെ, നിന്നെ കണ്ടിട്ടുതന്നെ എത്രനാളായളിയ. നിന്നെ വിളിക്കാന്‍ മൊബൈല്‍-നമ്പര്‍ എന്‍റെ കൈയിലുണ്ടങ്കിലും നിന്നോട് പറയാനുള്ളത് കുറച്ചെങ്കിലും ഈ ബ്ലോഗ്‌വഴി പറയണം എന്ന് തോന്നി. നിനക്ക് പ്രത്യേകിച്ചും ബ്ലോഗുകള്‍ വായികുന്നത് ഇഷ്ടമാണല്ലോ. നമ്മള്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് പരീക്ഷാകാലം ആകുമ്പോള്‍ ചിന്താമഗ്നനായി ഹോസ്റ്റല്‍ വരാന്തയിലൂടെ ഉലാത്തുന്ന നിന്നെ ഓര്‍ക്കുബോള്‍ വിസ്മയസിദ്ധാന്തങ്ങള്‍ പഠിപ്പിച്ച നമ്മുടെ ഹോസ്റ്റല്‍-കാലം ഓര്‍മ്മയില്‍ വരും.ഞാനും നീയും നിന്റോയും ക്രിസ്റ്റിനും ഒക്കെകൂടി ഹോസ്റ്റലില്‍ ചെയ്തുകൂട്ടിയ വികൃതികള്‍, സോമന്‍റെ ഒളിപ്പോരുകള്‍. ഒക്കെകൂടി ഒരു നല്ലകാലം എഴുതിതള്ളി. എന്‍റെ ഈ ബ്ലോഗ്‌ തുടങ്ങാന്‍തന്നെ നീയാണ് പറഞ്ഞത്. ഇപ്പോള്‍ കുറേക്കാലം കഴിഞ്ഞപ്പോള്‍ നീ ഇതെവിടെയാണളിയ. എന്ന് കുറേ കൂട്ടുകാരോടൊപ്പം ഒത്തുകൂടിയപ്പോള്‍ ജിഷ്ണു, നിന്നെ ഓര്‍കാതിരികുന്നത് എങ്ങനെയാട. 'ഉണ്ടവന് ഒരു പായ കിട്ടാഞ്ഞ്, ഉണ്ണാഞ്ഞവന് ഒരു ഇല കിട്ടാഞ്ഞ്' എന്ന് പറഞ്ഞ അവസ്ഥയാണ് നമ്മുക്ക്. ജോലി കിട്ടിയവര്‍കും കിട്ടാനുള്ളവര്‍കും അവരവരുടെ വിഷമതകള്‍. ഇനിയും കൂട്ടുകള്‍ പിരിയും. ഇന്നു കണ്ടുമുട്ടിയ കൂട്ടുകാര്‍ ഒക്കെയും ഈ വിശാലമായ ലോകത്തിലെവിടെയൊക്കെയോ പോയി നിലയുറക്കും. ചിതറിയോടിയ ഒരു ജനതയെപ്പോലെ. പക്ഷെ നാം തോറ്റവരല്ല. കാരണം നമ്മുടെയെല്ലാം സൗഹൃതം വിരിച്ചിട്ട ആകാശത്തിലെ വിതറിയിട്ട നക്ഷത്രങ്ങള്‍-പോലെയാണ്. അതു ചിതറി കിടക്കുമ്പോഴും ദീപ്തമായ കിരണങ്ങളാല്‍ അവ പരസ്പരം ബന്ധപ്പെട്ടിരികുന്നു. ഓര്‍മ്മയില്‍ സുഖമുള്ള സൗഹൃതം നിറച്ച ഞങ്ങളുടെ പ്രിയ മാവോ, നിനക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. വീണ്ടും കാണുംവരെ ഓര്‍മ്മയില്‍ ജീവിക്കാം എന്ന് ആശംസിച്ചുകൊണ്ട്,
സ്വന്തം സുഹൃത്ത്,                         
യെബാലന്‍.

19 ഡിസംബർ 2013

As 'who' like it?

This is my Life and i am the person who is with the same life. I have visions and dreams about my life. But unfortunately i am not the person who drives my life. Then who drives it? i want to know.
Some times i feel that it is nice, good,...
But most of the time i feel bad, very bad.
I feel bad about myself. I feel very bad about myself.
I feel bad about my situations. Does anyone know who drives my life. It's not my doings. I am sure.I am SURE. Because, ''knowing about myself is better... but knowing about others is more better''. And i am a person who believes these words. So i consider all the other person's feeling and words most of the time. And i get nothing other than sadness. Can any-one tell who/what drives my life.

27 മേയ് 2013

ഒരു മെയ്‌ മാസം.

എന്‍റെ പ്രിയപ്പെട്ടവരെ,
                                               ഞാന്‍ എന്തിന് എഴുതാതിരിക്കണം. ഈ മാസം എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്തതാണ് . ഈ മാസത്തിന്റെ ആദ്യം എന്‍റെ ജന്മദിനം ആഘോഷിച്ചു. എല്ലാ തവണയുംപോലെ  അമ്മയും ചേച്ചിയും വിളിച്ച് ആശംസകള്‍ പറഞ്ഞു. പിന്നെ രണ്ട്‌ സുഹൃത്തുക്കളും. ഇനി ഈ മാസം  അവസാനം എന്‍റെ അമ്മയുടെ പിറന്നാളാണ്. ഞാന്‍ അമ്മയെ വിളിക്കാറില്ല എന്ന് ഇനി പറയിപ്പിക്കരുത്. അമ്മയെ വിളിക്കണം. ഞാന്‍ കഴിഞ്ഞ ദിവസം അമ്മയെ വിളിച്ചിരുന്നു. അമ്മ കുറേ സമയം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് ശെരിക്കും സങ്കടം തോന്നി. ആരെയോ സംസാരിക്കാന്‍ കിട്ടിയ ഒരു സന്ദോഷം ആ സംസാരത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ആ കൊതി തീരുവോളം സംസാരിക്കാം എന്ന് കരുതി. പക്ഷെ എന്‍റെ മൊബൈലിലെ തുക അതിനനുവധിച്ചില്ല. അതു കട്ട്‌ ആയി. അതിനറിയില്ലല്ലോ എന്‍റെ കാര്യങ്ങള്‍.. ഇതിനിടയില്‍ പിന്നയും എത്രയോ ദിവസങ്ങള്‍. എല്ലാം വളരെയധികം എന്നെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാലങ്ങള്‍ ഋതുക്കളെ മാറ്റിയും തിരുത്തിയും ജീവിക്കുന്നു എന്ന് പറഞ്ഞാലും ഈ ഇടവപ്പാതി പെയ്തുതുടങ്ങി. ഇനി ഭൂമിയുടെ കൊതി തീരുവോളം മഴയുടെ ശബ്ദം കേള്‍ക്കട്ടെ. എല്ലാവര്‍ക്കും ഒരു മഴക്കാലാശംസ ഞാന്‍ നേരുന്നു. മറക്കാനാവാത്ത ഇടവപ്പാതിയുടെ ഓര്‍മ്മകള്‍ മരിക്കാതെ നിങ്ങളില്‍ ജീവിക്കട്ടെ.