09 മേയ് 2012

ഒരു മുഖം കൂടി.

ശാന്തമായ്  പെയ്ത  മഴയോട്   ഭൂമി ചോദിച്ചു,
                 "നിനക്കെന്നെ പ്രണയിക്കാമോ" എന്ന്. മഴത്തുള്ളികള്‍ ഭൂമിയിലാകെ പരന്നൊഴുകി. ആ  സ്നേഹത്തിന്റെ   ഈര്‍പ്പം  വായുവിലും  തങ്ങിനീണ്ടുനിന്നു . ഏതോ  ഒരു  വിത്തിനെ  മുളപ്പിക്കാന്‍ പാകത്തിന്   അത്‌   വളര്‍ന്നു .ആ  വിത്ത്   അതിന്റ  വേരുകള്‍ ഭൂമിയിലേക്ക്‌  ആഴത്തി. കാലങ്ങള്‍ക്കിപ്പുറം അത്  വളര്‍ന്നു പന്തലിച്ചിരിക്കുന്നു. പെയ്തവ   പെയ്തവ  ഭൂമി ആര്‍ത്തനുഭവിച്ചു . ചില  ഇടങ്ങളില്‍ കെട്ടിക്കിട ന്നു. ചില  ഇടങ്ങളില്‍ ഒലിച്ചിറങ്ങിപോയ്‌ . അതുകൊണ്ടുതന്നെ ഭൂമിക്കു കൊതി തീര്‍ന്നില്ല. മഴ  പെയ്ത് തോര്‍ന്നതുമില്ല . ഒരു  പച്ചില  ഭൂമിയില്‍  വീഴുന്നതുവരെ കാറ്റുണ്ടെന്ന്‍   അവര്‍  അറിഞ്ഞതുമില്ല.